2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഗാനം .ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?




ഇത്രയും ശക്തമായ വരികള്‍ അടുത്ത കാലത്തൊന്നും നാം കേട്ടിട്ടുണ്ടാവില്ല .പ്രകൃതിക്ക് ഹാനീ - ചെയ്തികള്‍ ചെയ്യുന്നവര്‍ക്ക് ഒരു താക്കീതാണ് ഈ ഗാനത്തിലെ വരികള്‍ ശ്രീ ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ വരികള്‍ക്ക് ശ്രീമതി രശ്മി സതീഷ് ശബ്ദം നല്‍കിയിരിക്കുന്നു .


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? (02)
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും. (02) (ഇനി വരുന്നൊരു)

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും,
ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയെന്നന്‍ പിറവിയെന്ന-വിത്തുകള്‍ തന്‍ മന്ത്രണം. (ഇനി വരുന്നൊരു 02)

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു പ്രിത്യു തന്നുടെ നിലവിളി.
നിറങ്ങള്‍ മായും ഭൂതലം, വസന്തമിന്നു വരാത്തിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം. (ഇനി വരുന്നൊരു)

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കായിടാം .(ഇനി വരുന്നൊരു

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

കവിത • മുരുകൻ കാട്ടാക്കട


രേണുകേ നീ രാഗ രേണു കിനാവിന്റെ
നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. -(2)

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-
വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
ഒഴുകിയകലുന്നു നാം പ്രണയശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
ഒഴുകിയകലുന്നു നാം പ്രണയശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. -(2)

എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-
കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-
നാം കടം കൊള്ളുന്നതിത്ര മാത്രം..

രേണുകേ നാം രണ്ടു നിഴലുകള്‍-
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍
നിനവും നിരാശയും..

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.. -(2)

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം.. -(2)

എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.. -(2)

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകാന്ധകാരം കനക്കുന്ന രാവത്തില്‍..

മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ്
നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..

പകല് വറ്റി കടന്നു പോയ് കാലവും
പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-
പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ
പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-
ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ-
മധുരം മിഴിപൂ നനച്ചുവോ രേണുകേ...?

രേണുകേ നീ രാഗ രേണു കിനാവിന്റെ
നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

മരണമെത്തുന്ന നേരത്ത്.....



മരണമെത്തുന്ന നേരത്ത്.....




മരണമെത്തുന്ന നേരത്തു നീയെന്റെ .
അരികിലിത്തിരി നേരമിരിക്കണേ... 

കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍ .

ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ .

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്‍മുഖം മുങ്ങിക്കിടക്കുവാന്‍.

ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികള്‍ നിന്‍ സ്വരമുദ്രയാല്‍ മൂടുവാന്‍.

അറിവുമോര്‍മയും കത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛസ്മരണകള്‍ പെയ്യുവാന്‍.

അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമജപത്തിനാല്‍ കൂടുവാന്‍.

പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍
വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്‍.

അതു മതി ഉടല്‍ മൂടിയ മണ്ണില്‍നി-
ന്നിവനു പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍.

2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

മാപ്പിളാ ഗാനം .അറബ് പറയണ നാട്ടിലാണെനിക്ക് ജോലി



അറബ് പറയണ നാട്ടിലാണെനിക്ക് ജോലി.....
അകലെ മാമല നാട്ടിലാണെന്‍ മുത്തുബീവി .....( അറബ് പറയണ )
മിഴിതുറന്നു പകല്‍ കിനാവ്‌
 മിഴിയടച്ചു പൂങ്കിനാവ്
പൂങ്കിനാക്കളിലൊക്കെ  മുല്ലേ. നിന്‍റെ മോറ്
പൂങ്കരളിനെ ഓര്‍ത്ത്‌ വാര്‍ക്കും. കണ്ണുനീര്....   ( അറബ് പറയണ )

രാവായാല്‍ എന്‍റെ ചിന്ത നാട്ടിലാണ് കണ്മണീ .....
രാത്രിക്ക് നീളെമെത്ര ഏറെയാണെന്‍ പെണ്മണി....   ( രാവായാല്‍ എന്‍റെ )
ബഹര്‍ക്കടന്ന്  അണയും കാറ്റിന് നിന്‍റെ നറുമണം അല്ലെയോ
മഹറ് തന്ന് സ്വന്തമാക്കിയ ബീവിയക്കാരെയല്ലയോ
ചിറകനിക്ക്   ഇല്ല പൊന്നെ പാറി അരികില്‍ എത്തുവാന്‍   ( അറബ് പറ)

മേളിച്ച മണിയറയില്‍ നീ തനിച്ചാണോമലേ  ....
മോഹിച്ച മോഹമെല്ലാം .വാടിയോ നെയ്താംബലേ ( മേളിച്ച മണിയറയില്‍)
പുഞ്ചിരിക്കും നിന്‍റെ ഫോട്ടം   ഉണ്ട് മുത്തേ മുന്നില്
പുലരുവോളം ചേര്‍ത്തുവെച്ച്  ഉറങ്ങും ഞാനത് നെഞ്ചില്
പറന്നു വന്നാല്‍ ഉണ്ടെനിക്ക് നൂറു കാര്യം ചൊല്ലുവാന്‍

അറബ് പറയണ നാട്ടിലാണെനിക്ക് ജോലി.....
അകലെ മാമല നാട്ടിലാണെന്‍ മുത്തുബീവി .....( അറബ് പറയണ )
 മിഴിയടച്ച്  പകല്‍ കിനാവ്‌
മിഴിതുറന്ന്   പൂങ്കിനാവ്
പൂങ്കിനാക്കളിലൊക്കെ  മുല്ലേ നിന്‍റെ മോറ്
പൂങ്കരളിനെ ഓര്‍ത്ത്‌ വാര്‍ക്കും കണ്ണുനീര്....

അറബ് പറയണ നാട്ടിലാണെനിക്ക് ജോലി.....
അകലെ മാമല നാട്ടിലാണെന്‍ മുത്തുബീവി ....

                      ശുഭം








2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മാപ്പിളാ ഗാനം .മുത്തു നവ രത്ന മുഖം



ഓ ..........ഓ .........ഓ .......
ഓ ...........ഓ .......ഓ .......

മുത്തു നവ രത്ന മുഖം കത്തിടും മയിലാളേ
മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ (2)
ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
ഉത്തമ മലർ തിരിയും സൂക്ഷ്മമിൽ പല കുറിയും
കണ്ടു മോഹിച്ച് ....സംഗതി കൊണ്ട് മോഹിച്ച്
കണ്ടു മോഹിച്ച് ....സംഗതി കൊണ്ട് മോഹിച്ച്.....
എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
എന്നൊരു വിചാരവും സന്തോഷവും നിനക്കില്ലേ
നിൻ മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
ഏറിയ നാളായി പൂതി വെച്ചിടുന്നു മുല്ലേ.....
സമ്മതിച്ചെങ്കിൽ തരട്ടെ സാധിയമെങ്കിൽ വരട്ടെ
തമ്മിലിഷ്ടമായി മുത്തേ തങ്കമേനിയുള്ള തത്തേ
ചേരുമെന്നാളിൽ മനകൊതി തീരുമെന്നാളിൽ
ചേരുമെന്നാളിൽ മനകൊതി തീരുമെന്നാളിൽ
എന്ത് വേണം എൻ കനിക്കതൊക്കെയും തന്നോളം
ഏതിലും മുട്ടു വരുത്താതൊപ്പരം നിന്നോളാം
അന്തിനേരത്തൊന്നുറങ്ങാൻ ഇത്തലം വന്നാളാ
ആവതുള്ള നാളതിൽ ഞാൻ ഇക്കനി തിന്നോളാം
ഓ............ ഓ..............ഓ.............. (2)
ഓ ............ഓ ..............ഓ ............ (2)

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

മാപ്പിളാ ഗാനം. ഓത്തുപള്ളിയില്‍

മാപ്പിളാ ഗാനം. ഓത്തുപള്ളിയില്‍

ഓത്തുപള്ളിയിലന്നു നമ്മള്....  പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണു...  നീല മേഘം (ഓത്തുപള്ളി )
കൊന്തലയ്ക്കല്‍ നീ ...എനിക്കായ് കെട്ടിയ നെല്ലിക്കാ ...
കണ്ടു ചൂരല് വീശിയില്ലേ ....നമ്മുടെ മോല്ലാക്കാ ...    (ഓത്തുപള്ളി )

പാഠപുസ്തകത്തില്‍ മയില്‍  ... പ്പീലി വെച്ചു കൊണ്ട്
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്
ഉപ്പു കൂട്ടി പച്ച മാങ്ങാ .....നമ്മളെത്ര തിന്നൂ... (ഉപ്പു കൂട്ടി )
ഇപ്പോളാ കഥകളെ നീ... അപ്പടീ മറന്നൂ....   (ഓത്തുപള്ളിയി )

കാട്ടിലെ കോളാമ്പി പൂക്കള്‍ ...നമ്മളെ വിളിച്ചൂ ...
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതീച്ചൂ ...
കലാമാം ഇലഞ്ഞിയെത്രാ.... പൂക്കളെ കൊഴിച്ചൂ.... ( കാലമാം  )
കാത്തിരിക്കും മോഹവും ഇന്ന് എങ്ങിനെ പിഴച്ചു  (ഓത്തുപള്ളി )

ഞാനൊരുത്തന്‍ നീയൊരുത്തീ ..... നമ്മള്‍ തന്നിടയ്ക്ക്
വേലി കെട്ടാന്‍ കാലത്തിന്നുണ്ടാകുമോ കരുത്ത്
എന്‍റെ  കണ്ണു നീരു തീര്‍ത്ത.... കായലി ലിഴഞ്ഞ് .... (നിന്‍റെ കണ്ണു )
നിന്‍റെ  കളി തോണി  നീ.... പോകുമോ തുഴഞ്ഞ് (ഓത്തുപള്ളി )

rasheedthozhiyoor@ gmail.com
       http://www.youtube.com/watch?v=uLD0239uc38

മാപ്പിളാ ഗാനം .മാണിക്ക്യ മലരായ പൂവി

മാപ്പിളാ ഗാനം .മാണിക്ക്യ മലരായ പൂവി

മാണിക്ക്യ മലരായ പൂവി
മഹതിയാം  കതീജ ബീവി
മക്കയെന്നാ പുണ്ണ്യ നാട്ടില്‍
വിലസിടും നാരീ  .....
വിലസിടും നാരീ  .....(മാണിക്ക്യ )

ഹാത്തിമുല്‍ നബിയെ വിളിച്ചൂ
കച്ചവടത്തിന്നയച്ചൂ
കണ്ട നേരം കല്‍ബിനുള്ളില്‍
മോഹമുദീച്ചൂ .....
കച്ചവടവും കഴിഞ്ഞ്
മുത്ത്‌ റസൂലുള്ള വന്ന്
കല്ലിയാണാലോചനക്കായ്
ബീവി തുനിഞ്ഞ്
 ബീവി തുനിഞ്ഞ്.... (മാണിക്ക )

തോഴിയെ ബീവി വിളിച്ച്
കാര്യ മെല്ലാതും അറീച്ച്
മാന്യനാം അബു താലിബിന്‍റെ
അരികിലായച്ച്
കല്ലിയാണ കാര്യമാണ്
ഏറ്റവും സന്തോഷമാണ്
കാര്യമാബൂ താലിബിന്നും
സമ്മതമാണ്  സമ്മതമാണ് (മാണിക്ക്യ )

ബീവി കദീജാബിയന്ന്‍
പുതുമണവാട്ടി ചമഞ്ഞ്
മുത്ത്‌ നബിയുള്ള
പുതുമാരന്‍ ചമഞ്ഞ്
മന്നവന്‍റെ കല്പനയാല്‍
മംഗല്യ നാളും പുലര്‍ന്ന്
മാദൃകരാം ദമ്പതിമാരില്‍
മംഗളം നേര്‍ന്ന്.... മംഗളം നേര്‍ന്ന് .... (മാണിക്ക്യ 2)

http://www.youtube.com/watch?v=oIsa1a4fAQw

മാപ്പിളാ ഗാനം .മധുവര്‍ണ്ണാ പൂവല്ലെ

മാപ്പിളാ ഗാനം .മധുവര്‍ണ്ണാ പൂവല്ലെ                                                

 http://www.youtube.com/watch?v=g0vov1BwPjs

മധുവര്‍ണ്ണാ പൂവല്ലെ
ന്നറുനിലാ പൂമോളല്ലെ
മധുര പതിനേഴില്‍
ലെങ്കിമാറിയുന്നോളെ

ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
ലെങ്കിമാറിയുന്നോളെ
                                    (മധുവര്‍ണ്ണാ )
നിനവിലെ തിളക്കമായ്
വിരിയുന്ന മലരെ
കരളിലെ കടലിനെ
ഉണര്‍ത്തുന്ന കതിരെ
മണിമുത്ത് വിതറുംപോല്‍
ചിരിക്കുന്ന സരസെ     (നിനവിലെ )
പൂമാരന്‍ നിനക്കിതാ
അണയുന്നുണ്ടേ ....
മുഹബ്ബത്തിന്‍ കുളിരുമായ്
ഇതാവരുന്നേ
                             (മധുവര്‍ണ്ണാ )
കവിളിലെ കരളിലെ
മധു കിണി തെളിഞ്ഞ്
പുതു തരം കരംകാട്ടി
നിറ നെഞ്ചില്‍ വിരിഞ്ഞ്
മധു വമ്പന്‍ തരുണങ്ങള്‍
കിനാവതില്‍  തെളിഞ്ഞ്     (കവിളിലെ )
പൂമാരന്‍ നിനക്കിതാ
വരുന്നു മോളെ
പൂമ്പട്ട് വിരിക്കുവാന്‍
വരുന്നു മോളെ
                                  (മധുവര്‍ണ്ണാ )
മണിയറക്കുള്ളില്‍
നറു മണം ചിറകടിച്ച്
മണിവീരെ കരങ്ങളില്‍
വള കോരി നിറച്ച്
മണവാട്ടി കുടുമയില്‍
കുടുക്കവും പതിച്ച്    (മണിയറ )
പൂമാരന്‍ കുളിരുമായ്
ഇതാവരുന്നേ .......
മലരമ്പന്‍ നിനക്കീതാ
വരുന്നുമോളെ
                                (മധുവര്‍ണ്ണാ )
                                 

മാപ്പിള ഗാനം സുബര്‍ക്കത്തെ പടച്ചോനെ

മാപ്പിള ഗാനം സുബര്‍ക്കത്തെ പടച്ചോനെ

സുബര്‍ക്കത്തെ പടച്ചോനെ
 സുഖദുഃഖാമാറിഞ്ഞോനെ
സുമത്തില്‍ തേന്‍ നിറച്ചോനെ
സ്വരഗംഗ തീര്‍ത്ത പെരിയോനെ
                                                         (സുബര്‍ക്കത്തെ )

ബദറൊത്ത രസൂലാണേ
ബദര്‍ പൂവിന്‍റെ ഹക്കാണേ (2)                                          
അര്‍ഹാമൂ റഹിമോനെ
അനുഗ്രഹീക്കണം നീയ്യേ
                                                 (സുബര്‍ക്കത്തെ )


ഹിറയില്‍ പൂത്ത പൂവാണേ
ഹറമിന്‍റെ പൊരുളാണേ (2)                                            
അരുളേണം കനിവാലെ
അടിയന്നായ് തുണ നീയെ
                                                  (സുബര്‍ക്കത്തെ)

തിഹാം ചുറ്റുന്ന കാറ്റാണേ
ത്വവാഫ് ചെയ്ത കിളിയാണേ (2)
അകറ്റേണം വിഷാദങ്ങള്‍
അഹദേ എന്‍ വിഷമങ്ങള്‍
                                                         (സുബര്‍ക്കത്തെ)

മദീനത്തെ  കുടീരത്തില്‍
മണി മുത്തിന്‍ സവീദത്തില്‍ (2)
അണെയ്ക്കെന്നെ റഹുമാനെ
അകിലത്തില്‍ ഉടയോനെ
                                                  (സുബര്‍ക്കത്തെ 2 )
   

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മാപ്പിളപ്പാട്ട് .മനസിന്‍റെ ഉള്ളില്‍ നിന്നൊളിയുന്ന മാണിക്യ


മാപ്പിളപ്പാട്ട് .മനസിന്‍റെ ഉള്ളില്‍ നിന്നൊളിയുന്ന മാണിക്യ

മനസിന്‍റെ ഉള്ളില്‍നിന്നൊളിയുന്ന മാണിക്യ
മണിമുത്ത് രാജാത്തീ .........
മാനത്തുദിച്ചതോ     മണ്ണീല്‍ മുളച്ചതോ
ഏതാണീ രാജാത്തീ..... ഏതാണീ രാജാത്തീ ...( മനസിന്‍റെ )

കണ്ടാല്‍ കൊതിക്കൊണ്ട് കരള് തുടിക്കുന്ന
കലമാന്‍ മിഴിയുള്ള കൈതപ്പൂ മണമുള്ള   ( കണ്ടാല്‍  )
കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............
അഞ്ചാം ദിവസ്സത്തെ അമ്പീളി പോലുള്ള
അദരാലയത്തിലെ സ്വര്‍ണ്ണ ചഷകത്തില്‍  ( അഞ്ചാം  )
ആറ്റി കുറിക്കി  വെച്ചുള്ള പഞ്ചാമൃതം
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............          ( മനസിന്‍റെ )

പാഥാതി കേശം പളപളാ മിന്നുന്ന
പത്തരമാറ്റഴകുള്ള നിന്‍ ചെന്‍ചുണ്ടില്‍  ( പാഥാതി )
പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............  
പുന്നാര കരളേ നിന്‍ പൂമാണി മാറത്ത്
പൊന്നോല കൊണ്ട്   മെടഞ്ഞോരൂ കൊട്ടയീല്‍  (  പുന്നാര  )
പൊത്തിവെച്ചുള്ള  ആ മല്‍ഗോവ മാമ്പഴം
വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ  ഏതാണീ
ഏതാണീ രാജാത്തീ ............            (മനസിന്‍റെ +2 )