2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കുമാരനാശാന്റെ 'പൂക്കാലം' എന്ന കവിത



പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
ആഹാ പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു 
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു 
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം

പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ..
പാടിപ്പറന്നെത്തിയീത്തത്ത എല്ലാം
പാടങ്ങള്‍ പൊന്നിന്‍ നിറം‌പൂണ്ടു നീളെ..
പാടിപ്പറന്നെത്തിയീത്തത്ത എല്ലാം
കേടറ്റ നെല്ലിൻ കതിര്‍ക്കാമ്പുകൊത്തി
ചൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍
എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം..

ചന്തം കരയ്‌ക്കേറെയായി ശീതവും 
പോയന്തിക്ക് പൂങ്കാവിലാളേറെയായി
ചന്തം കരയ്‌ക്കേറെയായി ശീതവും 
പോയന്തിക്ക് പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നൂ..  ദേവാലയത്തില്‍
സന്തോഷമേറുന്നു ദേവാലയത്തില്‍
പൊങ്ങുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം..
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍ പൂവാല്‍
ചോക്കുന്നു കാടന്തി മേഘങ്ങള്‍പോലെ
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി

പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ