2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി


കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞു
എന്തേ പുള്ളോര്‍ക്കുടം പോലെതേങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

ഉണ്ണിക്കിടാവിന്നു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈനീട്ടിനിന്നു സൂര്യതാപമായ് താതന്റെശോകം
വിടചോല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍വീണലിഞ്ഞു....
കനിവേകുമീ വേണ്മേഘവും മഴനീര്‍ക്കിനാവായ് മറഞ്ഞു
ദൂരേ പുള്ളോര്‍ക്കുടം കേണുറങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങീ....

ഒരുകുഞ്ഞു പാട്ടായ് വിതുമ്പി മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാട് നാളായലഞ്ഞു
പൂന്തെന്നലില്‍ പോന്നോളമായ് ഒരുപാഴ്ക്കിരീടം മറഞ്ഞൂ....
കതനങ്ങളില്‍ തുണയാകുവാന്‍ വെറുതേ ഒരുങ്ങുന്നമൌനം
എങ്ങോ പുള്ളോര്‍ക്കുടം പോലെ  വിങ്ങി

കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞു
എന്തേ പുള്ളോര്‍ക്കുടം പോലെതേങ്ങി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ