2019, നവംബർ 16, ശനിയാഴ്‌ച

നെഞ്ചകമേ.. നെഞ്ചകമേ..







നെഞ്ചകമേ.. നെഞ്ചകമേ..
പുഞ്ചിരിതൻ പാൽമഴ താ
നാൾവഴിയേ.. നാമണയേ..
ഊയലിടാൻ കാട്ടല താ..

സായൂജ്യമായെന്നിതാ.. ഈ ഭൂമി പാടുന്നേ
താരാട്ടും പാട്ടിൻ ഈണമായ്...

ഭാരങ്ങളില്ലാതെ നാം.. ഭാവാർദ്രമായ്..

വീണുമറിയാൻ.. ജലകണമിവിടെ...
ഒന്നു ചേക്കേറാൻ.. കൂടുതന്നൊരിടമിവിടെ...
മെല്ലെ വിരിയാൻ.. കാത്ത ചിരിയിവിടെ...
പൊൻ കിനാനാളം.. മിന്നി നിന്ന തണലിവിടെ...

താരവും.. മന്താരവും..
കൺമുനകളിലഴകെഴുതി..
സല്ലാപമായ്.. സംഗീതമായ് വെണ്ണിലവും തെന്നലും..
ആദ്യമായ്.. ഇന്നാദ്യമായ്..
എൻ കരളിതിൽ നദിയൊഴുകി..
പുൽനാമ്പുപോൽ ഉൾനാവിലും നീരണിയാ വൈരമായ്..

നൊമ്പരമോ... മറനീക്കി മൂകമായ്..
ഓരോ... നിനവുകളും സാന്ത്വനമായ്..

പകൽ വന്നുപോയ് വെയിൽ വന്നുപോയ്.. ഓ..
ഇരുൾ വന്നുപോയ് നിഴൽ വീണുപോയ്.. ഓ..
മഴത്തുള്ളിയായ് തുളുമ്പുന്നിതാ....
നീയും ഞാനും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ